The Malankara Sabha Tharaka is the monthly publication of the Malankara Mar Thoma Syrian Church. The publication is available in print and digital versions and is widely read by the subscribing members of the Mar Thoma Church from across the world. The magazine is subscription based and covers a wide range of relevant and contemporary themes, insightful theme-based studies, articles and news updates as well as Metropolitan's letter. Sabha Tharaka is a registered paper with the Registrar of Newspapers in India (RNI).
FASTING: A REMINDER OF HUMANITY AND LOVE FOR NATURE
A complete human being is the harmonious integration of body, mind, and soul. Fasting is interpreted on the basis of these very dimensions of human existence.
Only when we understand the meaning of fasts and feasts can we truly comprehend the real purpose of fasting.
The Malankara Sabha Tharaka is the monthly publication of the Malankara For just INRs 200, get one year of the magazine, 12 editions delivered straight to your doorstep (for Malayalam edition) or read from your favourite device (for English & Malayalam editions). No matter where you are, whether at home or on the go with your selected device, read relevant theme-based articles and get the latest updates and news. There is something for every age group.
Subscribe And Enjoy Online Unlimited Access
യുദ്ധവും പ്രവാസി ആശങ്കകളും
ജോബി ബേബി
യുദ്ധമൂലം കെടുതികൾ ഉണ്ടാകാത്തവിധം സംഘർഷം അവസാനിപ്പിക്കാൻ യു.എൻ.ഉം ലോകരാഷ്ടങ്ങളും ഉടൻ ഇടപെടുക തന്നെ വേണം. എല്ലാ രാജ്യങ്ങളും തമ്മിൽ ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങളാണു വേണ്ടത്. പക്ഷം ചേരലിനപ്പുറത്ത്, ശാന്തിയിലേക്കുള്ള വാതിലുകൾ ഹൃദയപൂർവം തുറന്നുവയ്ക്കാൻ പുതിയ കാലം ഉറപ്പിച്ചു പറയുന്നതു ലോകരാഷ്ട്രങ്ങൾ കേൾക്കാതിരുന്നുകൂടാ. ചോരകൊണ്ടല്ല, സഹവർത്തിത്വവും മാനുഷികതയും കൊണ്ടാവണം പുതിയ ലോകക്രമത്തിൻ്റെ നിർമ്മിതി. ചരിത്രത്തിലേക്കു ദുഃഖങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന ഈ ചോരക്കളി ഇവിടെ നിർത്താം; നിർത്തണം.
യുദ്ധം: മനുഷ്യരാശിയുടെ മുറിവ് ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒരു ദൈവശാസ്ത്ര വീക്ഷണം
ഷിജു സ്കറിയ
ദൈവശാസ്ത്രപരമായി നോക്കുമ്പോൾ യുദ്ധത്തിന്റെ വേരുകൾ മനുഷ്യൻ്റെ ഉള്ളിലാണ്. ക്രിസ്തീയ ദൈവ ശാസ്ത്രം പറയുന്നത് മനുഷ്യൻ പാപത്തിലേക്ക് വീണതോടെയാണ് സംഘർഷങ്ങളും വൈരാഗ്യ ങ്ങളും മനുഷ്യജീവിതത്തിൻ്റെ ഭാഗമായതെന്ന്. ബൈബിളിലെ ആദ്യ കൊലപാതകം സഹോദരന്മാരായ കയീനും ഹാബേലും തമ്മിലാണ് സംഭവിച്ചത്.ആ സംഭവം മനുഷ്യരാശിയുടെ ഒരു ഗഹന സത്യത്തെ വെളിപ്പെടുത്തുന്നു; മനുഷ്യഹൃദയത്തിൽ വളരുന്ന അസൂയയും വൈരാഗ്യവും ഒടുവിൽ നാശത്തിലേക്ക് നയിക്കുന്നു.
നമുക്കും ഉയിർക്കാം
ജോബിൻ ജിബു സാം
ഒടുവിൽ പ്രഭാതമുണ്ട്; പകയുടെ ഇരുളിന് അപ്പുറം സ്നേഹത്തിന്റെ വെളിച്ചമുണ്ട്; മരണം അവസാന വാക്കല്ല. അതുകൊണ്ട് തന്നെ നമ്മുടെ വർത്തമാനകാല സാഹചര്യങ്ങൾ മുന്നോട്ട് വെക്കുന്ന കല്ലറാനു ഭവങ്ങളെ നീക്കുവാൻ ക്രിസ്തുവിന്റെ ഉയിർപ്പിന്റെ സന്തോഷം നമ്മെ പ്രചോദിപ്പിക്കട്ടെ. അതുകൊണ്ട് തന്നെ അനീതിയുടെ ഇരകളാക്കപ്പെട്ടവർ, അധികാര ഭ്രമത്തിന്റെ ഇരകളാക്കപ്പെട്ടവർ, ജീവിത സാഹചര്യ ങ്ങളുടെ ഭാരത്തിൽ തകർന്നവർ ആരും നിരാശയിൽ കഴിയേണ്ടതില്ല. ഉയിർപ്പ് നമ്മെ വിളിക്കുന്നത് പ്രതികാരത്തിലേക്കല്ല; നിരാശയുടെ ഇരുണ്ട മുറികളി ലേക്കുമല്ല. അത് നമ്മെ വിളിക്കുന്നത് ധൈര്യത്തിലേക്കും പുതിയ തുടക്കങ്ങളിലേക്കുമാണ്.
ഉയിർപ്പ്: സഹനാനുഭവങ്ങൾക്ക് പ്രതീക്ഷയുടെ സദ്വാർത്ത
റവ. ജോൺ മാത്യു
ഉയിർത്തെഴുന്നേൽപ്പിലൂടെ പുതിയൊരു സുവിശേഷം ആരംഭിക്കുകയല്ല യേശുവിലൂടെ പങ്കിട്ട സുവിശേഷം സത്യമായിരുന്നുവെന്നും അതാണ് യഥാർത്ഥ സുവിശേഷമെന്നുമുള്ള തിരിച്ചറിവിലേക്ക് നയിക്കപ്പെടുകയാണ്. ഉയിർത്തെഴുന്നേൽപ്പ് യെരുശലേമിലെ അധികാര വർഗ്ഗത്തോടുള്ള പകവീട്ടലല്ല അത് സാധാരണപ്പെട്ട വരുടെ പ്രതീക്ഷകൾക്ക് നിറം പകരുന്ന അനുഭവമാണ്.
കുരിശ്: സാമ്പ്രദായിക ബോധങ്ങളെ പുനർ വായിക്കുന്ന കൃപയുടെ അടയാളപ്പെടുത്തൽ
റവ. ഡോ. വി. എസ്. വർഗീസ്
ശക്തിഹീനതയാണ് ശക്തിയെന്നും ചാകുന്നതാണ് ജീവനെന്നും ദാസനാകുന്നതാണ് മഹത്വമെന്നും പാദങ്ങളെ കഴുകുന്നതാണ് ശ്രേഷ്ഠത എന്നും ശിഷ്യരെ ജീവിതം കൊണ്ട് പഠിപ്പിക്കുന്ന കർത്താവ് അധികാരത്തിന്, മഹത്വത്തിന് പുതിയ ഭാഷ്യം രചിക്കുകയാണ്. ഉദാത്തമായ ഈ ദർശനം അധികാരത്തിന്റെയും മഹത്വത്തിന്റെയും ശക്തിയുടെയും സാമ്പ്രദായിക ബോധങ്ങളെ തകിടം മറിക്കുന്നതാണ്. ആധിപത്യബോധങ്ങൾ സൃഷ്ടിച്ച ബന്ധകല്പനകളുടെയും ജ്ഞാന ബോധങ്ങളുടെയും നിഷേധമാണ്. അത് ജീവന്റെ ആഘോഷമാണ്. വിശുദ്ധിയുടെ പുതിയ പാതകളെ തുറക്കുകയാണ്. പുതിയ ദർശനത്തിന്റെ കണ്ടെത്തലാണ്. നിയമ നീതിക്കപ്പുറമുള്ള കൃപയുടെ അടയാളപ്പെടുത്തലാണ്.