The Malankara Sabha Tharaka is the monthly publication of the Malankara Mar Thoma Syrian Church. The publication is available in print and digital versions and is widely read by the subscribing members of the Mar Thoma Church from across the world. The magazine is subscription based and covers a wide range of relevant and contemporary themes, insightful theme-based studies, articles and news updates as well as Metropolitan's letter. Sabha Tharaka is a registered paper with the Registrar of Newspapers in India (RNI).
“He Suffered and Was Buried”: Exploring the Soteriology of the Nicene Creed
This year is of great significance to the Christian community. It marks 1700 years since the First Ecumenical Council of Nicaea in 325 CE, an event that decisively shaped the contours of Christian orthodoxy and ecclesial unity.
The Church-the Moral Conscience of Society
The country is getting ready to celebrate 79 years of independence this month. Let us on this occasion celebrate our independence by dedicating ourselves to the realization of the dream of our country as a welfare state where peace, happiness, fraternity, equality, secularism, tolerance and diversity reign supreme.
The Malankara Sabha Tharaka is the monthly publication of the Malankara For just INRs 200, get one year of the magazine, 12 editions delivered straight to your doorstep (for Malayalam edition) or read from your favourite device (for English & Malayalam editions). No matter where you are, whether at home or on the go with your selected device, read relevant theme-based articles and get the latest updates and news. There is something for every age group.
Subscribe And Enjoy Online Unlimited Access
ധർമ്മജ്യോതി വിദ്യാപീഠ്: ദൗത്യവാഹകർക്ക് നിലമൊരുക്കുന്ന ദൈവശാസ്ത്ര സ്ഥാപനം
റവ. ഡോ. എബ്രഹാം സ്കറിയാ പി.
ദൈവിക ദാനമായ ജീവൻ പ്രകൃതിയോടൊപ്പം പങ്കിട്ടും ദൈവം ആഗ്രഹിക്കുന്നത് പോലെ പരസ്പരം പരിപോഷിപ്പിച്ചും നിലനിൽക്കണമെന്നത് സൃഷ്ടിയിലെ ദൈവോദ്ദേശ്യമായി നാം മനസ്സിലാക്കുന്നു. യമുനാ നദിയുടെ പരിലാളനയിൽ ഹരിതാഭമായി പരിലസിക്കുന്ന ഒരു നാടിൻ്റെ നോക്കെത്താ ദൂരം പരന്നു കിടക്കുന്ന പാടങ്ങളുടെ നടുവിൽ ജൈവ സമൃദ്ധവും സുന്ദരവുമായി പ്രകൃതി തന്നെ അണിയിച്ചൊരുക്കിയിരിക്കുന്ന ഒരു ക്യാമ്പസ് ആണ് ധർമ്മ ജ്യോതിയുടേത്. ഗ്രാമീണ കർഷകരുടെ സഹായത്തോടെ ജൈവ കൃഷി ചെയ്യുവാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരു പോലെ ഉത്സാഹിക്കുകയും അരിയും ഗോതമ്പും കപ്പയും പച്ചക്കറികളും ക്യാമ്പസ്സിൽ തന്നെ ഉൽപാദിപ്പിച്ചു ഉപയോഗിക്കുകയും ചെയ്യുന്നു. ക്യാമ്പസിലുള്ള ഉപയോഗത്തോടൊപ്പം ഡൽഹിയിലും പരിസരങ്ങളിലുമുള്ള ഇടവകക ളിലും നമ്മുടെ കൃഷിയുൽപ്പന്നങ്ങൾ പങ്കുവെയ്ക്ക പ്പെടുന്നു.
ഹന്നാ സംസാരിക്കുന്നു നമുക്ക് കേൾക്കാമോ?
റവ. ഡോ. വി.എം. മാത്യു
ഹന്നാ ഒരു ദൈവശാസ്ത്രജ്ഞയാണ്, നമുക്ക് ഹന്നായെ കേൾക്കാൻ കഴിയുമോ? ഹന്നായിൽ നമുക്ക് ഒരു ശാക്തീകരിക്കപ്പെട്ട സ്ത്രീയെ കാണാൻ കഴിയുമോ? ഹന്നാ ഇപ്പോൾ ഒരു ശാക്തീകരിക്കപ്പെട്ട സ്ത്രീയായിട്ടാണ് സംസാരിക്കുന്നത്, നിങ്ങൾക്ക് കേൾക്കാൻ കഴിയുമോ?
ഹന്നാ സംസാരിക്കുന്നു, അത് ഞാനാണ്, മറ്റാരുമല്ല. ഒരിക്കൽ ഞാൻ ദുർബലയും ഇരയുമായിരുന്നു; ഒരിക്കൽ ഞാൻ പരിഹസിക്കപ്പെട്ടു, അപമാനിക്കപ്പെട്ടു, പക്ഷേ ഇപ്പോൾ ഞാൻ ഒരു ശാക്തീകരിക്കപ്പെട്ട സ്ത്രീയായിട്ടാണ് സംസാരിക്കുന്നത്. നമുക്ക് കേൾക്കാമോ?
മൃതി അണയാത്ത സ്മൃതി (മറവി രോഗികളെ ഓർക്കാം)
റവ. സുരേഷ് വർഗീസ്, അമ്പൂരി
മറവി രോഗത്തിൻ്റെ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന രോഗികളെ പരിചരിക്കുന്നതിന് 2018ൽ അഭിവന്ദ്യ യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത തിരുമേനിയുടെ ദർശനത്തോടെ പുനലൂരിൽ ആരംഭിച്ച സ്മൃതി എന്ന സ്ഥാപനം ഈ രോഗത്തിൻ്റെ പ്രതിസന്ധിയിൽ ആകുന്ന വ്യക്തികൾക്കും കുടുംബത്തിനും തണലായി ഇന്നും നിൽക്കുന്നു. ഓർമ്മകളുടെ കണ്ണികൾ നഷ്ടപ്പെട്ട് ജീവിതത്തിന്റെ താളം തെറ്റിയവരെ ചേർത്തുപിടി ക്കുക എന്ന ദൈവീക ദർശനത്തിന്റെ വാഹകരായി നമുക്ക് മുന്നേറാം.
മുതിർന്ന പൗരർ: ദൈവരാജ്യ ശുശ്രൂഷയിൽ മാതൃകയാകേണ്ടവർ
ഡോ. മാത്യു തോമസ്
ഒരുവന് സമാധാനവും സന്തോഷവും ആത്മീയ പൂർണ്ണതയും നൽകുന്നത് ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും ആശ്രയവുമാണ്. ദൈവവുമായി സമയം ചെലവിടുക, ദശാംശം ദൈവത്തിനായി സമർപ്പിക്കുക, പ്രതിസന്ധികളിൽ ദൈവ സാമീപ്യം തേടുക, ദൈവഹിതപ്രകാരം ജീവിക്കുക, ദൈവമക്കളുമായി കൂട്ടായ്മ ബന്ധം ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങൾ നിത്യജീവിതത്തിൽ മുതിർന്ന പൗരർ പ്രാവർത്തികമാക്കണം. നേട്ടങ്ങളിലും പരാജയങ്ങളിലും ദൈവം കൂടെയുണ്ടെന്ന് വിശ്വസിക്കുക. പരാജയങ്ങൾ ഉയർച്ചയ്ക്കുള്ള പടവുകളായിരുന്നു എന്ന് തിരിച്ചറിയുക.
സ്ത്രീകൾ:പരിവർത്തനത്തിന്റെ പ്രഘോഷകരും പ്രയോക്താക്കളും
ഡോ. അശ്വതി ജോൺ
സ്ത്രീകളുടെ ശരീരത്തിന് വില പേശുകയും ചവിട്ടി അരയ്ക്കപ്പെടുകയും സ്ത്രീത്വം അപമാനിക്കപ്പെടുകയും അനുദിനം മാനഭംഗത്തിന് ഇരയാവുകയും ഒരു ദയയുമില്ലാതെ ജീവിതം പിച്ചിച്ചീന്തുകയും ചെയ്യുന്ന ഭ്രാന്തവും വികലവുമായ മനസ്സുകളുടെ ഉടമകളായ കൊലയാളികൾ ഒളിച്ചിരിക്കുന്ന സമൂഹത്തിലാണ് സ്ത്രീ സുവിശേഷത്തിന്റെ പ്രഘോഷകയും കാവലാളും ആകുവാൻ വിളിക്കപ്പെട്ടിരിക്കുന്നത്. ജീവിതം കൊണ്ടും പ്രവർത്തനം കൊണ്ടും പരിവർത്തനത്തിന്റെ പാതയിൽ സത്യ വെളിച്ചത്തെ ലോക ത്തിന് നൽകുവാനും തങ്ങളെ ഏൽപ്പിച്ച ദൗത്യം അനുസ്യൂതം തുടരുവാനും ദൈവം എല്ലാവരെയും ക്ഷണിക്കുന്നു. അതിന് ദൈവം സഹായിക്കട്ടെ.